Cabinet News

Category: Cabinet Decisions

മന്ത്രിസഭാ തീരുമാനങ്ങള്‍ 15/03/2017

1. വനംവകുപ്പില്‍ ഒരു ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്റെയും 12 ജില്ലാ ആസ്ഥാനങ്ങളിലുമായി 12 അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍മാരുടെയും തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരൂമാനിച്ചു. മൃഗസംരക്ഷണ വകുപ്പില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലായിരിക്കും നിയമനം.

2. ലോക ജലദിനമായി ആചരിക്കുന്ന മാര്‍ച്ച് 22ന് സംസ്ഥാനത്തെ സ്കൂള്‍ കോളേജ് അടക്കമുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് ജലസംരക്ഷണ പ്രതിജ്ഞയെടുക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്നു പ്രതിജ്ഞയെടുക്കണം.

3. പ്രഥമ മന്ത്രിസഭാരൂപീകരണത്തിന്റെ 60-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പരിപാടികളുടെ നിര്‍വഹണ ഏജന്‍സിയായി ഭാരത് ഭവനെ ചുമതലപ്പെടുത്തി.

4. തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഇ.എന്‍.റ്റി. വിഭാഗത്തില്‍ ഓഡിയോളജിസ്റ്റ്-കം-സ്പീച്ച് പത്തോളിജിസ്റ്റിന്റെ ഒരു അധിക തസ്തിക സൃഷ്ടിക്കും. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 08/03/2017

1. ജസ്റ്റിസ് കെ.റ്റി. തോമസ് ചെയര്‍മാനായി കേരള നിയമ പരിഷ്ക്കാര കമ്മിഷന്‍ രൂപികരിച്ചു. കെ. ശശിധരന്‍ നായരാണ് വൈസ് ചെയര്‍മാന്‍. ഡോ. എന്‍.കെ. ജയകുമാര്‍, അഡ്വ. എം.കെ. ദാമോദരന്‍, ലിസമ്മ എന്നിവര്‍ അംഗങ്ങളാണ്. കേരളത്തില്‍ നിലവിലുള്ള നിയമങ്ങള്‍ പരിശോധിച്ച് കാലോചിതമായ മാറ്റങ്ങള്‍ വരുത്തുക, കാലഹരണപ്പെട്ടവ ഒഴിവാക്കുക, പുതുതായി നിയമങ്ങള്‍ രൂപീകരിക്കേണ്ടതുണ്ടെങ്കില്‍ അത് സംബന്ധിച്ച് പഠനം നടത്തി ശുപാര്‍ശകള്‍ സമര്‍പ്പിക്കുക തുടങ്ങിയവയാണ് കമ്മീഷന്റെ ചുമതല.

2. നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരുന്ന വികസന അതോറിറ്റികളില്‍ നിന്നും ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയെ ഒഴിവാക്കാന്‍ തീരുമാനിച്ചു.

3. കളമശ്ശേരി നേഴ്സിംഗ് സ്കൂള്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അധികാരത്തിന്‍ കീഴിലുള്ള ഗവണ്‍മെന്റ് നേഴ്സിംഗ് കോളേജുമായി സംയോജിപ്പിക്കാന്‍ തീരുമാനിച്ചു. സംയോജനത്തിന് ശേഷം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ഒമ്പത് ട്യൂട്ടര്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 01/03/2017

1. കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ ‘വിമുക്തി’യുടെ പ്രവര്‍ത്തനങ്ങള്‍ സുഗമവും സുതാര്യവുമായി നടത്തുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട് വകുപ്പുകള്‍ക്ക് പൊതുനിര്‍ദേശങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. ലഹരിവിരുദ്ധ സന്ദേശം എല്ലാ വീടുകളിലും എത്തിക്കുന്നതിനുളള ‘വിമുക്തി സ്റ്റിക്കര്‍’ പതിക്കുന്ന പ്രവര്‍ത്തനം കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവര്‍ മുഖേന നിര്‍വഹിക്കും. ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നതിന് തദ്ദേശ സ്വയംഭരണവകുപ്പു മുഖേന എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കാനും തീരുമാനിച്ചു. കോര്‍പ്പറേഷന്‍/ബ്ലോക്‍/നഗരസഭ/ഗ്രാമപഞ്ചായത്ത് തലത്തില്‍ ‘വിമുക്തി’ മിഷന്റെ ഉദ്ഘാടന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനും തുടര്‍ന്ന് വാര്‍ഡ്, അയല്‍ക്കൂട്ടതല കമ്മിറ്റികള്‍ രൂപീകരിച്ച് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടക്കുന്നതിനുളള നിര്‍ദേശവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കും.

സ്കൂള്‍, കോളേജ് അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ലഹരി വിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിക്കുന്നതിനും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമായി ഏറ്റെടുക്കുന്നതിനുമുളള പൊതുനിര്‍ദേശം വിദ്യാഭ്യാസ വകുപ്പു മുഖേന നല്‍കുന്നതാണ്. ലൈബ്രറി കൗണ്‍സില്‍ മുഖേന ‘വിമുക്തി’ മിഷന്റെ ലഹരി വിരുദ്ധ/ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനുളള പൊതുനിര്‍ദേശം വിദ്യാഭ്യാസ വകുപ്പു മുഖേന നല്‍കും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും ലഹരിവിമുക്ത കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനുളള നിര്‍ദേശം പൊതുഭരണ വകുപ്പുമുഖേന നല്‍കാനും തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 22/02/2017

1. പൊതുമരാമത്ത് വകുപ്പിലെ ഡിസൈന്‍ വിഭാഗവും ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗവും ശക്തിപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വകുപ്പ് ആസ്ഥാനത്ത് നിലവിലുളള മൂന്ന് ഡിസൈന്‍ യൂണിറ്റുകള്‍ പുനസംഘടിപ്പിച്ച് ഏഴ് ഡിസൈന്‍ യൂണിറ്റുകള്‍ രൂപീകരിക്കും. എറണാകുളത്തും കോഴിക്കോടും രണ്ട് പുതിയ മേഖലാ ഡിസൈന്‍ ഓഫീസുകള്‍ ആരംഭിക്കും. ഇതിനായി അസിസ്റ്റന്‍റ് എഞ്ചിനീയര്‍മാരുടെ 18 സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കും. ബാക്കി തസ്തികകള്‍ പുനര്‍വിന്യാസം വഴി നികത്തും.
ജീവനക്കാരെ പുനര്‍വിന്യസിച്ചുകൊണ്ടു തിരുവനന്തപുരത്ത് ഒരു ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ മേഖലാ ലബോറട്ടറി രൂപീകരിക്കും. എറണാകുളത്തും, കോഴിക്കോടുമാണ് നിലവില്‍ മേഖലാ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറികളുള്ളത്. മൂന്ന് മേഖലാ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറികളിലും പുതിയ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റുകള്‍ രൂപീകരിക്കാനും തീരുമാനിച്ചു.

2. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ധനകാര്യ വകുപ്പിന്റെ വ്യവസ്ഥകള്‍ക്കു വിധേയമായി ശമ്പള പരിഷ്കരണം അനുവദിക്കാന്‍ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 15/02/2017

ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: തത്വത്തില്‍ അംഗീകാരം നല്‍കി

1. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ആരംഭിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. പ്രതിവര്‍ഷം മൂന്നു കോടിയിലധികം തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന ശബരിമലയിലേയ്ക്ക് നിലവില്‍ റോഡുഗതാഗതമാര്‍ഗം മാത്രമാണുള്ളത്. ചെങ്ങന്നൂര്‍/ തിരുവല്ല റയില്‍വേസ്റ്റേഷനുകളില്‍ നിന്നും റോഡുമാര്‍ഗമോ, എം.സി. റോഡ്/ എന്‍.എച്ച് 47 എന്നിവയിലെ ഉപറോഡുകളോ ആണ് ഇവിടെ എത്തിച്ചേരാനുള്ള മാര്‍ഗം.

2. അങ്കമാലി-ശബരി റയില്‍പാത നിര്‍മ്മാണം സര്‍ക്കാരിന്റെ പരിഗണനയിലാണെങ്കിലും ഫണ്ടിന്റെ ലഭ്യത, കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം എന്നിവയിലുണ്ടാകുന്ന കാലതാമസം ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് തടസ്സമായി നില്‍ക്കുന്നുണ്ട്. സീസണ്‍ സമയത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് ഇതു സഹായകരമാകും. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 08/02/2017

വാര്‍ഷിക പദ്ധതിയില്‍ 2500 കോടി രൂപയുടെ വര്‍ധന

1. 2017-18 സാമ്പത്തിക വര്‍ഷത്തേക്ക് 26500 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. മുന്‍ വര്‍ഷത്തേക്കാള്‍ 2500 കോടി രൂപയുടെ വര്‍ദ്ധനവാണുള്ളത്. കേന്ദ്രസഹായം കൂടി ചേര്‍ത്താല്‍ 34538.95 കോടി രൂപയാകും ഇത്തവണത്തെ വാര്‍ഷിക പദ്ധതി.

2. ആകെ പദ്ധതി വിഹിതത്തിന്റെ 23.5 ശതമാനം തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. അതുപ്രകാരം 6227.5 കോടിരൂപയാണ് ഈ വര്‍ഷത്തെ വിഹിതം. കഴിഞ്ഞതവണ ഇത് 5500 കോടി രൂപയായിരുന്നു. പദ്ധതി വിഹിതത്തില്‍ 13.23 ശതമാനത്തിന്റെ വര്‍ദ്ധനവാണു ഇത്തവണ വരുത്തിയിട്ടുള്ളത്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 02/02/2017

ഇ-പേയ്മെന്റ്

രജിസ്റ്റ്രേഷന്‍ വകുപ്പില്‍ രജിസ്റ്റ്രേഷന്‍ ഫീസ് സ്വീകരിക്കുന്നതിന് ഇ-പേയ്മെന്റ് സംവിധാനം നടപ്പിലാക്കുന്നതിന് മന്ത്രസഭായോഗം അംഗീകാരം നല്‍കി. തിരുവനന്തപുരത്തെ ചാല, ശാസ്തമംഗലം, പട്ടം, തിരുവല്ലം, നേമം എന്നീ 5 സബ്‌രജിസ്റ്റ്രാര്‍ ഓഫീസുകളില്‍ ആദ്യം പൈലറ്റ് പ്രോജക്റ്റായി ഇതു നടപ്പാക്കും.

ശമ്പളപരിഷ്ക്കരണം

1. സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് ഒമ്പതാം ശമ്പളപരിഷ്ക്കരണ ആനുകൂല്യങ്ങള്‍ 01-07-2009 മുതല്‍ ധനകാര്യ വകുപ്പ് നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ക്കു വിധേയമായി നല്‍കാന്‍ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 25/01/2017

വനിതാ പോലീസ് ബറ്റാലിയന്‍ രൂപീകരിച്ചു
സംസ്ഥാനത്ത് വനിതാ പോലീസിന്റെ ഒരു ബറ്റാലിയന്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചു. കണ്ണൂരോ തിരുവനന്തപുരമോ ആസ്ഥാനമാക്കി 1 കമാണ്ടന്റ്, 20 വനിതാ പോലീസ് ഹവില്‍ദാര്‍, 380 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, 5 ഡ്രൈവര്‍, 10 ടെക്‌നിക്കല്‍ വിഭാഗം, 1 ആര്‍മറര്‍ എസ്.ഐ, 20 ക്യാമ്പ് ഫോളോവര്‍മാര്‍, 1 അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, 1 ജൂനിയര്‍ സൂപ്രണ്ട്, 1 കാഷ്യര്‍ / സ്റ്റോര്‍ അക്കൗണ്ടന്റ്, 8 ക്ലാര്‍ക്ക്, 2 ടൈപ്പിസ്റ്റ്, 1 ഓഫീസ് അറ്റന്റന്റ് എന്നീ തസ്തികകളാണ് സൃഷ്ടിക്കുക. വനിതാ പോലീസിന്റെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

74 കായിക താരങ്ങള്‍ക്ക് സായുധ സേനയില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം നല്‍കും
പോലീസ് സേനയില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് വിവിധ കായിക ഇനങ്ങളില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചവരും പ്രത്യേക തെരഞ്ഞെടുക്കല്‍ പ്രക്രിയയിലൂടെ നിയമന യോഗ്യത നേടിയവരുമായ 74 കായിക താരങ്ങള്‍ക്ക് സായുധ സേനയില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം നല്‍കും. അത്‌ലറ്റിക്‌സ് (സ്ത്രീകള്‍) വിഭാഗത്തില്‍ 12 പേര്‍ക്കും പുരഷന്‍മാരുടെ വിഭാഗത്തില്‍ ഒമ്പത് പേര്‍ക്കും ബാസ്‌കറ്റ് ബോള്‍ വിഭാഗത്തില്‍ സ്ത്രികള്‍ക്കും പുരുഷന്മാര്‍ക്കും നാലു വീതവും നിയമനം ലഭിക്കും. ഫുട്‌ബോള്‍ വിഭാഗത്തില്‍ ആറും, ജൂഡോ വിഭാഗത്തില്‍ പത്തും നീന്തല്‍ വിഭാഗത്തില്‍ പന്ത്രണ്ടും, വാട്ടര്‍ പോളോ വിഭാഗത്തില്‍ പന്ത്രണ്ടും, ഹാന്റ് ബോള്‍ വിഭാഗത്തില്‍ പന്ത്രണ്ടും പേര്‍ക്ക് നിയമനം ലഭിക്കും. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 18/01/2017

1. ജനുവരി 26-ന് റിപ്പബ്ലിക്‍ ദിന പരേഡില്‍ തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സല്യൂട് സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുക്കും. മറ്റു ജില്ലകളില്‍ സല്യൂട് സ്വീകരിക്കുന്ന മന്ത്രിമാരുടെ പേരു വിവരം ചുവടെ.

കൊല്ലം: പി. തിലോത്തമന്‍
പത്തനംതിട്ട : കടകംപളളി സുരേന്ദ്രന്‍
ആലപ്പുഴ : മാത്യൂ റ്റി. തോമസ്
കോട്ടയം : ജി. സുധാകരന്‍ (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 11/01/2017

1. തൃശ്ശൂര്‍ പാമ്പാടി നെഹ്രുകോളേജ് വിദ്യാർത്ഥിയായിരിക്കെ മരിച്ച ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

2. ആഭ്യന്തരവകുപ്പില്‍ പോലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവർമാരുടെ 400 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു.

3. കേരള പിറവിക്കുശേഷം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മന്ത്രിസഭയുടെ 60-ാം വാർഷികം ആഘോഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമർപ്പിക്കാന്‍ വ്യവസായ വകുപ്പു മന്ത്രി എ.സി. മൊയ്തീന്‍ കണ്‍വീനറായി ഉപസമിതി രൂപീകരിച്ചു. മന്ത്രിമാരായ എ.കെ. ബാലന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, അഡ്വ. മാത്യു റ്റി. തോമസ്, ഇ. ചന്ദ്രശേഖരന്‍ എന്നിവർ സമിതി അംഗങ്ങളാണ്. (more…)

No comments:

Post a Comment